Thursday, July 3, 2014

"നീല താമര ...."





ആദ്യമായി കണ്ടത് എന്നാണെന്ന് ഓർമയില്ല ...പണ്ടാണ്  ....ഒരു നീല താമര , പണ്ട് എന്ന് വച്ചാൽ ഒരുപാടു കാലങ്ങൾ  മുൻപൊന്നുമല്ല  , ഏതാണ്ട് ഒരു 6 കൊല്ലം മുന്പയിരിക്കും .അന്നു ചുറ്റും കാണുന്ന പൂക്കളിൽ ഒന്നിനെ കണ്ട അനുഭൂതിയിൽ കവിഞ്ഞ യാതൊന്നും തോന്നിയില്ല. മനസ്സിനെ പിടിച്ചിരുത്തുന്ന യാതൊന്നും കണ്ടില്ല ...

ദിന രാത്രങ്ങൾ ഒരുപാടു മാറി മാറി വന്നു , പല തവണ ദിശ അറിയാതെ ഇരുട്ടിൽ വഴി തെറ്റി നടന്നു കൊണ്ടിരുന്നപ്പോഴൊന്നും  ഓർമകളിൽ നിഴൽ പാടുപോലെ പോലും പ്രത്യക്ഷപെട്ടിട്ടില്ല  ..ചതുപ്പിൽ നില്കുന്ന പൂവിനെ  കണ്ടപ്പോൾ ആദ്യം അടുത്ത് പോവാൻ പോലും തോന്നിയില്ല എന്ന് മാത്രം അല്ല ,പിച്ചി കളയാൻ ആണ് തോന്നിയത് . ആ ലക്ഷ്യത്തോടെ മുൻപോട്ടു പോയതാണ് ..ഇപ്പോഴും അറിയാത്ത എന്തോ ഒന്നു മനസ്സിനെ പിന്തിരിപ്പിച്ചു . ഒന്നും സംഭവിക്കാത്ത ഭാവത്തിൽ ഞാൻ തിരികെ  യാത്രയായി  .... തിരിച്ചുള്ള  യാത്രക്കിടയിൽ  മുള്ളിൽ ഇടറി വലിഞ്ഞ ശീലയെ പോലെ മനസ്സും ഒന്ന് ഇടരിയത് കൊണ്ടാവണം  ഞാൻ തിരിച്ചു അവിടെ തന്നെ എത്തി. കുറെ ഏറനേരം നോക്കി നിന്നു ഞാൻ അവിടെ...എന്തോ ഒരു അദൃശ്യ ബന്ധം അവിടെ ഉടലെടുക്കുക ആയിരുന്നു  ...സമയം സഞ്ചരിച്ചത് ഞാൻ അറിഞ്ഞില്ല, വിട ചൊല്ലി വീട്ടിലേക്ക്‌ മടങ്ങി. മൌനം മനസ്സിന്റെ ഏറ്റവും കടുപ്പമേറിയ പ്രതികാരം എന്നത് അറിയാമായിരുന്നിട്ടും നിശാ വെ ളിച്ചതിൽ തെളിഞ്ഞു നിന്നു ..വൈകിയെങ്കിലും അടുത്ത് എത്തിയല്ലോ എന്നൊരു ആശ്വാസം ആയിരിക്കാം ആ പ്രഭയുടെ പിന്നിൽ അന്ന് ഉണ്ടായിരുന്നത് ...മനസ്സ് വീട്ടിലേക്ക്‌ കൂടെ സഞ്ചരിക്കാൻ മടിച്ചു നിന്ന പോലെ തോന്നി  .

എപ്പോഴെല്ലാം വഴി തെറ്റി ഞാൻ ആ വഴി വന്നിട്ടുണ്ടോ അപ്പോഴെല്ലാം ആ നീല താമര അവിടെ ഉണ്ടായിരുന്നില്ലേ? തിരഞ്ഞു നടന്നിരുന്നത് ഏതാണെന്നോ ഏതു വഴിലൂടെ ആണെന്നോ ഓർത്തെടുക്കാൻ പ്രയാസം ആണെങ്കിലും ഞാൻ സഞ്ചരിച്ച വഴികളിൽ എവിടൊക്കെയോ ഞാൻ കണ്ടിരുന്നു  ...ഒരിക്കലും ഞാൻ അതിനെ ശ്രദ്ധിച്ചി രുന്നില്ല  എന്ന് അറിഞ്ഞപ്പോൾ മനസ്സിൽ  ചെറിയൊരു കാർമേഘം ഉരുണ്ടു കൂടി. അതിനു പ്രായശ്ചിതം എന്നോണം അന്ന് മുതൽ ഞാൻ അറിഞ്ഞു കൊണ്ട് ആ വഴി തെറ്റി നടക്കാൻ ശീലിച്ചു. ദിവസങ്ങൾ കഴിയും തോറും നീല താമരയെ  ചതുപ്പിലെ ചളിയിൽ നിന്നും ഞാൻ എന്റെ മനസ്സിലെ തടാകത്തിലേക്കു പറിച്ചു നട്ടിരുന്നു.  മഴപെയ്തു ചതുപ്പ് മുങ്ങി വെള്ളം പൊങ്ങി വന്നു , കരയിൽ  നിന്ന് മാത്രം നോക്കി കണ്ടിരുന്ന എനിക്ക് അടുത്ത് പോയി കാണാൻ വല്ലാത്തൊരു ആഗ്രഹം തോന്നി കൊണ്ടിരുന്നു എങ്കിലും കരക്കും നീല താമരക്കും ഇടയിൽ ഉള്ള ആഴവും ദൂരവും എന്നെ പിന്തിരിപ്പി ച്ചു. പലപോഴായി ഞാൻ വെള്ളത്തിൽ ഇറങ്ങി നോക്കി ...ഭയം ആഗ്രഹത്തിന് അടിമപെട്ടെന്നു തോന്നുന്നു ..ഞങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു.

ആഗ്രഹ സാഫല്യം എന്നപോലെ വൃഷ്ടിയുടെ വിഹാരത്തിൽ പലതവണ അത് കരയോട് അടുത്ത് ഒഴുകി എത്തിയപ്പോൾ  , മനസ്സ് അറിയാതെ മന്ദ്രിച്ചു  കൊണ്ടിരുന്നു എന്റെ സ്വന്തം എന്ന് . ഒരു വസന്ത കാലത്തിന്റെ ദൈർഗ്യം  മാത്രമേ ഉള്ളൂ എന്ന് പലതവണ ഓർത്തു എങ്കിലും  മനസ്സ് അതൊന്നും വിശ്വസിക്കാൻ കൂട്ടാക്കി യില്ല . ചരിത്രത്തിൽ യുദ്ധങ്ങൾ പലതും നടന്നിരിക്കുന്നത് അധികാരത്തിനും  സ്വാർത്ഥതയുടെയും  സാഫല്യം നേടാൻ ആയിരുന്നപോലെ എന്റെ മനസ്സും  എന്റെ സ്വാർത്ഥതയെ പ്രോത്സാഹിപിച്ചു കൊണ്ടിരുന്നു.  ദിവസങ്ങൾ  കഴിയും തോറും എന്റെ മനസ്സിൽ നിറങ്ങൾ കൂടി വന്നു കൊണ്ടിരുന്നു , അത് പിന്നെ ചിത്രങ്ങളും സ്വപ്നങ്ങളുമായി മാറാൻ ഏറെ താമസം ഉണ്ടായില്ല . സ്വപ്നങ്ങളിലെ സങ്കൽപ്പങ്ങൾ വേഷം കെട്ടി മുന്നിൽ നിന്ന് ആടിയപ്പോൾ മനസ്സ് തെല്ലും മടിക്കാതെ കൂടെ ആടികൊണ്ടിരുന്നു. മനസ്സിലെ വേഷ  പകർച്ച  ശരീരത്തിൽ പ്രകടമായി തുടങ്ങി എന്ന തിരിച്ചറിവുകൾ മനസ്സിനെ നൊമ്പരപെടുത്തി. 

കാലചക്രം  വേഗത്തിൽ പായുന്നതിനിടയിൽ എന്നെങ്കിലും ഒരു ദിവസം ഒഴുകി മാറി മുങ്ങി പോവുമോ എന്ന ചിന്തകൾ മനസ്സിലെ നിറങ്ങളെയും ഉത്സവ കൊടിയേറ്റങ്ങളെയും   ശൂന്യമാക്കുന്നു  . ഉറഞ്ഞു തുള്ളുന്ന തെയ്യ കോലം  ആളുകള്ക്ക് മുൻപിൽ  ചിരിച്ചു കൊണ്ട് ആളുന്ന അഗ്നിയിൽ എടുത്തു   ചാടുന്നത് കണ്ടിട്ടുണ്ട്..അത് ആചാരം  , അതിനോട് ഉപമിക്കാവുന്ന ഒരു മാനസിക അവസ്ഥ . കുറച്ചു നേരത്തേക്ക് ആണെങ്കിലും നൂല് പൊട്ടിയ പട്ടം കണക്കെ  മനസ്സ് കൈ വിട്ടു പോയതിൽ എത്തി നിന്നപ്പോൾ എന്തിനു ഞാൻ നിൻറെ  വഴിയിൽ  കുറുകെ വന്നു എന്ന് ആലോചിച്ചു പോയി.


കാലമേ.. നീ ചലിക്കാതിരിക്കുക , സ്വപ്നങ്ങളേ... നിങ്ങൾക്ക് മരണം ഇല്ലാതിരിക്കട്ടെ ..... വിശ്വാസം അതിൻറെ  അർത്ഥത്തിനും  വളരെ ഉയരത്തിൽ ആത്മ  വിശ്വാസത്തിന്റെ  ഉറപ്പുള്ള വലിയ കോട്ടകൾ പണ്ടേ പണിതു കഴിഞ്ഞിരിക്കുന്നു.  എന്റെ സുന്ദര പുഷ്പമേ വസന്തതിനും അപ്പുറം എന്റെ കൂടെ എന്നും എന്റെ മനസ്സിന് നന്മയായി ഉണ്ടാവണം  , അതൊരു വിശ്വാസം എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരിക്കുന്ന സത്യം , കാരണം നീ വിരിഞ്ഞു നില്കുന്നത് എന്റെ ഹൃദയത്തിലാണ് ...ഒരിക്കലും ഒഴുകി മറയാൻ പറ്റാത്ത ഇടത്തു  ...




Wednesday, November 20, 2013

"കൊട്ടാരത്തിലെ സായാഹ്നം"

"കൊട്ടാരത്തിലെ  സായാഹ്നം"

ഒരു ദിവസം ഓഫീസിൽ നിന്നും വന്നു കൊട്ടാരത്തിൽ ഇരിക്കുമ്പോൾ വെറുതെ ചുറ്റും ഒന്നു കണ്ണോടിച്ചപോൾ കണ്ടതാണ് ....പതിവുപോലെ കഥയും കഥയിലെ കഥാപാത്രങ്ങൾക്കും ജീവിചിരികുന്നവരു മായോ മരിച്ചവരുമായോ ഇനി മരിക്കാൻ പോവുന്നവരുമായോ യാതൊരു ബന്ധവുമില്ല.

കൊട്ടാരം എന്ന് വിളിക്കുന്നത്‌ ഞങ്ങൾ കുറച്ചു പേര് താമസിക്കുന്ന ഒരുപാടു പേര് താമസിച്ചു പോയ ഞങ്ങളുടെ കൊച്ചു വില്ലയെ ആണ്. പണ്ട് ദിലീപ് പറഞ്ഞ പോലെ ഞങ്ങൾ ഞങ്ങടെ വീടിനെ വിളിക്കുന്ന പേര് "കൊട്ടാരം", എങ്ങനെ എന്ന് വച്ചാൽ പണ്ട് ഉണ്ണി അമ്മായി കെ കെ ബാലനെ "മനൊഹരാാാാ"  എന്നു തെറ്റി  വിളിച്ചപോൾ ഉണ്ടായ വൈരുദ്യം പോലെ ഞങ്ങളുടെ വില്ലക്കു ഒരിക്കലും ചേരാത്ത പേരാണ് കൊട്ടാരം എന്ന് തോന്നുന്നു.

ആദ്യം കണ്ണ് എത്തിയത് കൊട്ടാരത്തിലെ മന്ത്രി ആയ പിള്ള യിലാണ് . ബിസിനസ്‌ നടത്തി കോടീശ്വരനായ അച്ഛനെ ലക്ഷപ്രഭു ആക്കി നാടുവിട്ട് വന്ന ആളാണെന്നു പരയുകയീീീ ഇല്ല . സ്വന്തമായി ഒരു കാമുകി എന്ന ചെറിയ വലിയ ആഗ്രഹം സഫലമാക്കാൻ ഉള്ള പരിശ്രമത്തിലാണ് പിള്ള.  ഒരു ഐ ഫോണും 100 ഫിലിപിനോ കാമുകിമാരും ....ഏതാണ്ട് ഒരു ഫിലിപിനോ റോമിയോ എന്നോകെ വേണേൽ പറയാം ... ടൈപ്പ് ചെയ്യാൻ കഷ്ടപെടുന്നത് കണ്ടപ്പോൾ 5 വിരലുകൾ  കടം കൊടുത്താലോ എന്ന് തോന്നി. അതിനിടയിൽ gym  നു പോവാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട് .

അപുറത്തു ഉള്ളത് മണിയൻ ആണു, ജീവിതത്തിൽ അടുക്കളയും പച്ചകറികളും മാത്രം. ജോലി  കഴിഞ്ഞു വന്നാൽ അടുക്കള അതല്ലാതെ മണിയനു വേറെ ഒരു ചിന്തയും ഇല്ല , ഇടക്ക് കുറച്ചു ചാറ്റിങ്ങും. ഞങ്ങൾക്ക് എല്ലാവര്ക്കും ഫുഡ്‌ ഉണ്ടാക്കി തരുന്ന മണിയനെ കാമുകി "you are handsome " എന്ന് പറഞ്ഞത് അത്ര വലിയൊരു  തെറ്റായി എനിക്ക് തോന്നിയില്ല.

അപോഴാണ് ബെഡ് റൂമിൽ നിന്നും കുറെ ഒച്ചയും ബഹളവും കേൾക്കുന്നതായി നോക്കിയത്. " നിൻറെ  അടുത്ത് ആര് പറഞ്ഞു 10  രൂപക്ക് recharge ചെയ്യാൻ ? A T M നു വേണേൽ 50 രൂപ എടുത്തൽ മതി ...100 എടുത്താൽ എന്റെ സ്വഭാവം അറിയും .... റൂമിലെ മൂത്താപ്പ വീടിലെ ബാലൻസ് ഷീറ്റ് പരിശോടനയിൽ ആണ് കൂടെ ഡെയിലി reporting ആണ് ഭാര്യ യോട് ...ഇതു കേട്ട് പാവം ഭാര്യ എന്നൊന്നും വിചാരിക്കണ്ട ...ഖത്തറിൽ പണം കായ്കുന്ന മരം ഉണ്ടെന്നു ഭാര്യമാര് വിശ്വസിച്ചാല് എന്ത് ചെയ്യും....എന്ത് കറി ആര് ഉണ്ടാക്കി വച്ചാലും അതിൽ കുറച്ചു തൈര് കൊണ്ട് ഒഴിചില്ലേൽ അങ്ങേർക്കു സമാദാനം വരില്ല. 


ഇതൊന്നും അറിയാതെ അപുറത്തു മൊബൈലും പിടിച്ചു പതിവുപോലെ റിലേ പോയി ഇരിക്കുന്നുണ്ടായിരുന്നു "ഗംഗ". മണിചിത്രതാഴിലെ പോലെ തന്നെ ഇടക്ക് എപോഴെങ്കിലും റിലേ വന്നാൽ ആരുടെയെങ്കിലും പുറത്തു ആന കളിച്ചില്ലേൽ ഗംഗ  കു ഉറക്കം വരില്ല. പണ്ട് അച്ഛൻ ആന കളിപിച്ചിട്ടില്ല എന്ന് തോന്നുന്നു , വല്ലാത്തൊരു ആവേശം  ആണ് ആ കളിയോട് ഗംഗക്കു . ഇത്രയും ആൾകാര്  റൂമില വന്നതും പോയതും സംസാരികുന്നതു ഒന്നും ഗംഗ അറിഞ്ഞിട്ടില്ല , matrimoniyile അനന്തമായ സാധ്യടകളെ പരിപോഷിപിച്ചു കൊണ്ടിരിക്കുന്നു ഗംഗ.


കൂട്ടത്തിൽ രസം "ബുജിയുടെ " പടം പിടിക്കൽ ആയിരുന്നു. ഡയറക്ടർ ആവണം എന്ന ആഗ്രഹവും ആയി RGB  സ്റ്റുഡി യോ യിൽ ജോലിക്ക് പോയ മനുഷ്യൻ ആയിരുന്നു . ദൈവത്തിന്റെയും  ബുജിയുടെ അച്ഛന്റെയും മകനെ ഗൾഫ്‌ കാരൻ ആയി കാണണം എന്ന തെറ്റായ തീരുമാനത്തിന്റെ പുറത്തു മാത്രം ഖത്തറിൽ വന്നു പെട്ട പാവം ബുജി .ഞാൻ നോക്കുമ്പോൾ കണ്ണാടിക് മുന്നില് സ്വന്തം അഭിനയവും , സംവിദാനവും , ആലാപനവും ഒരുമിച്ചു ആസ്വദിച്ചു കൊണ്ടിരിക്കുക ആണ് പുള്ളി. മുഖത്ത്‌ വിരിയുന്ന ഭാവങ്ങൾ കണ്ടപ്പോൾ ചിരി അടക്കാൻ ആയില്ല ....ഇടക് എപോഴോ പാട്ട് മോശമില്ല എന്നൊരു തെറ്റ് മാത്രമേ ഞങ്ങൾ ഇതുവരെ ചെയ്തുള്ളൂ.

അവസാനം ഇരിക്കുന്നു "കെ കെ ബാലൻ ദി ഗ്രേറ്റ്‌" .....പതിവുപോലെ facebook തുറന്നു ഇരിപ്പുണ്ട് , ചാറ്റ് ചെയ്യാൻ കുറെ ശാരി മേരി രാജേശ്വരി മാരും. ഇവരൊന്നും ബാലന്റെ ഫ്രണ്ട്സ് അല്ല ......കൂട്ടുകാരുടെ ഫ്രണ്ട്സ് ലിസ്റ്റിൽ mutual ഫ്രണ്ട്സ് എന്ന് അപേക്ഷിച്ച് വന്നവരാണ്. ചാറ്റിങ് അതിനോടൊപ്പം ഓഫീസിലെ നുണ കഥകൾ , നാട്ടിലെ  വീര ശൂര കഥകൾ   ഇതെല്ലാം അവിടെ ഇരിക്കുന്നവർ കേട്ടാലും ഇല്ലെങ്കിലും വഴിപാട്‌ പോലെ പറയുന്നുണ്ട് . ഇടയ്ക്ക്ക്ലോക്കിൽ മണി അടികുന്നത് പോലെ കൃത്യമായ ഇടവേളകളിൽ  മണിയാ ഫുഡ്‌ ആയോടാ എന്നൊരു ചോദ്യവും  ...?

എല്ലാരേയും മാറിയിരുന്നു  നോക്കിയപോൾ വളരെ കൌതുകം തോന്നി.കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും ഉണ്ടെങ്കിൽ  ലോകത്തിലെ ഏതു കോണിൽ ഉള്ള എന്തും അറിയാം എന്നാണെങ്കിലും തൊട്ടടുത്ത്‌  ഇരുന്നു ഒരാള് മരിച്ചാൽ പോലും ഈ കാലത്ത് അത് മൊബൈലിലൂടെ പറഞ്ഞാലേ അരിയൂ എന്ന ദുരവസ്ഥ കൂടി അറിഞ്ഞതിൽ ദുഃഖം തോന്നി ....








Sunday, November 10, 2013

Bill Gates - നക്ഷത്രം " മൂലം"

കഥയുടെ പേര് കേട്ടപോൾ തന്നെ ഇതൊരു വാലും മൂടും ഇല്ലാത്തൊരു സംഭവം ആണെന്ന് ....അല്ല ....അങ്ങനെ ഉള്ള ഒരാളെ സംബന്ധികുന്നതാണെന്ന് മനസ്സിലായികാണുമല്ലോ ...

എഴുതുമ്പോൾ യഥാർത്ഥ പേരുകൾ  ഉപയോഗിക്കുന്നു എന്ന് പരക്കെ പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ മാത്രം ....ഇതിൽ പറയുന്ന കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ...

കുന്നംകുളം നാട്ടിലുള്ള അസലു കൊബാളൻ ആണെങ്കിലും ബ്രാഹ്മണൻ ആയി ജനിക്കാത്തതിൽ ഇശ  സങ്ങടം  ഇണ്ട്  കക്ഷിക്ക് ...പ്രായത്തിൽ കവിഞ്ഞ പക്വത ഇല്ലാത്തത് കൊണ്ടും , പണ്ടത്തെ  പനങ്കൊല  പോലത്തെ മുടി ഇപോ കൊഴിഞ്ഞു കൊഴിഞ്ഞു മണ്ടരി പിടിച്ച തെങ്ങ് പോലെ ആയതു കൊണ്ടോ ആവോ 58 വയസ്സുള്ള ജനാർദനൻ ചേട്ടൻ വരെ പുള്ളിയെ അപ്പച്ചൻ  എന്നാണ് വിളിക്കുന്നത്‌. എന്തൊകെ ആണെങ്കിലും ഖത്തറിൽ വീക്ക്‌ ഏൻഡ് ഉണ്ടെങ്കിൽ അപ്പൻ മക്കളെ കാണാൻ കൊട്ടാരത്തിൽ എത്തും  ..അതിപോൾ ടാക്സി വിളിച്ചിട്ട്‌ ആണെങ്കിലും . വന്നു കഴിഞ്ഞാൽ പിന്നെ ഒരു ബഹളം ആണ് . എണ്ണം എടുത്താൽ  ഒരുപാടുണ്ട് അപ്പച്ചന് ഖത്തറിൽ ദത്തു പുത്രന്മാര് .

ഖത്തറിൽ പുതുതായി ജോലി തേടി എത്തുന്ന ആളുകളെ അടിമകൾ ആയാണ് കൊട്ടാരത്തിൽ പൊതുവെ കണക്കാക്കുന്നത് ....അപ്പച്ചൻ വീക്ക്‌ എണ്ടുകളിൽ മാത്രം എത്തുന്ന സന്ദർശകരിൽ  ഒരാൾ മാത്രം . അതിനിടയിൽ പുതുതായി വരുന്ന അടിമകൾക്ക്  സ്നേഹവും വാത്സല്യവും വാരി  കോരി കൊടുത്തു കൊണ്ട് അപ്പച്ചൻ അവരെ ദത്തു  പുത്രന്മാരായി സ്വയം അങ്ങ് പ്രക്യാപിക്കാനും തുടങ്ങി , ആങ്ങിനോക്കെ ആണ് പുള്ളിയെ എല്ലാരും അപ്പച്ചൻ എന്ന് വിളിക്കാൻ തുടങ്ങിയത്‌ 

കഴിഞ്ഞ ദിവസം വെള്ളിയാഴ്ച്ച ക്രിക്കറ്റ്‌ കളിക്കാൻ എല്ലാരും കൂടി പോവുന്ന വഴിയാണ് . വിശേഷങ്ങൾ എല്ലാവരും വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.  എല്ലാവരും പുര നിറഞ്ഞു നില്കുന്നത് കൊണ്ട് ജാതകവും കല്യാണവും ആയിരുന്നു ചർച്ച . ജാതകം  വലിയൊരു വെല്ലു വിളി ആവുമോ എന്ന ദിശയിലേക്കു ചർച്ച  പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ നഗ്ന സത്യം എല്ലാവരും മനസ്സിലാക്കിയത്‌ - അപ്പച്ചനു ജാതകത്തിൽ  അടിയൊറച്ച വിശ്വാസം ആണെന്ന് ...അതിനു വേണ്ടി പറഞ്ഞ ഉദാഹരം കേട്ടപോൾ എല്ലാരും കോരിത്തരിച്ചു ഇരുന്നു പോയി .  " എടാ ജിത്തു നീ അറിഞ്ഞോ ? നമ്മുടെ windows  8 ഹിറ്റ്‌ ആയതു എങ്ങിനെ ആണെന്ന് ? BILL GATES windows 7 ഫ്ലോപ്പ് ആയതിനു ശേഷം തിരൂര് അമ്പലത്തിൽ ഗണപതിക്ക്‌ ഉരുളിയും പുഷ്പഞ്ഞലിയും കഴിച്ചത്രെ ...അതിനു ശേഷം windows 8 അങ്ങ് launch ചെയ്തു .  മുമ്പും പിമ്പും  നോക്കാതെയാണ്‌ ഉരുളി കവിഞ്ഞു ഡോളർ വന്നത് എന്നാണ് പറഞ്ഞത് .

ഇതു കേട്ടപോൾ എന്തായാലും ഞാൻ ഒരു കാര്യം മനസ്സില് ഉറപ്പിച്ചു Schneideril   കുറച്ചു ബിസിനസ്‌ കൂടാൻ അടുത്ത തവണ അപ്പച്ചൻ നാട്ടിൽ പോവുമ്പോൾ മിനിമം 2 ഉരുളി എങ്കിലും കമിഴ്താൻ പറയണം  ...പോയാൽ  രണ്ടു ഉരുളി കിട്ടിയാൽ ഉരുളി നിറയെ യൂറോ ...




Monday, May 20, 2013

തമ്പി അളിയോ..... പണി പാളി

ഖത്തറിൽ പതിവുപോലെ friday ആഘോഷങ്ങൾ  കഴിഞ്ഞു പൊതുവെ saturday വൈകിയാണ് എണീ ക്കാരുള്ളത് . സമയം പത്തു മണി കഴിഞ്ഞെങ്കിലും മടി പിടിച്ചു കിടക്കയിൽ തന്നെ കിടക്കുമ്പോഴാണ് പതിവില്ല്ലാതെ തമ്പി അളിയന്റെ കോൾ വന്നത് . ശ്രീജിത്തേ നിങ്ങള് ഉറക്കം എഴുന്നേറ്റോ ? ഇന്നു എന്തെങ്ങിലും പരിപാടികൾ ഉണ്ടോ ? എല്ലാരും ഓഫീസിൽ പോയോ? ഞാൻ ആദ്യ ചോദ്യത്തിന് മറുപടി പറയുന്നതിന് മുൻപ് തന്നെ ചോദ്യങ്ങളുടെ ശരവർഷം ആയിരുന്നു . സാദാരണ ആരെയും ഒരു കാര്യങ്ങല്കും ബുദ്ധിമുട്ടിക്കാത്ത ആളാണ് തമ്പി അളിയൻ. എല്ലാ ചോദ്യങ്ങൾകും ഉത്തരമായി ഞാൻ പറഞ്ഞു  ഫ്രീ ആണെന്നു.  എന്റെ മറുപടി കേട്ട് തെല്ലു ആശ്വാസത്തോടെ തമ്പി അളിയൻ തുടർന്നു - അതേയ് ഓഫീസിൽ ഒരുപാടു പെണ്ടിംഗ് വർക്ക്‌ ഉണ്ട് അത് കൊണ്ട് ലീവ് എടുത്തു വീട്ടിൽ ഇരുന്നു ചെയ്തു തീർക്കാം എന്ന് കരുതി , ഇ ന്ന് പോയിട്ടില്ല മാഷെ , പക്ഷെ ഒരു പ്രശ്നം ഉണ്ട് -  മെഡിക്കൽ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തില്ലെല്ങ്ങിൽ ഇന്നത്തെ സമ്പളം കട്ട്‌ ആവും. അപോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് . ഒരു കുഴപ്പവും ഇല്ലാത്ത തമ്പി അളിയന് പനിയും , തൊണ്ട വേദനയും , തല വേദനയും ആയിരുന്നു എന്നുല്ലൊരു സർട്ടിഫിക്കറ്റ് വേണം .

ഇ ങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ആദ്യം തമ്പി അളിയൻ  ഓർത്തത്‌  എല്ലാ ശനി ആഴ്ചകളിലും ജിലുവിനെ മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കി  സഹായിച്ചു വരുന്ന  Dr സമീർ കലന്തനെ ആണു. അവിടെ നമുകൊന്നു പോകണം എന്ന് പറയാൻ ആണ് തമ്പി അളിയൻ വിളിച്ചത്. 50 റിയല് ചെലവ് വരും എന്ന് അറിഞ്ഞപോൾ തന്നെ തമ്പി അളിയന്റെ മുഖം വാടി , കല്യാണം ഉറപിച്ച ആളാണ് - വെടികെട്ടിനു മുൻപ് കൂട്ടി വെക്കുന്നത് പോലെ  ഓരോ റിയാലും സൂക്ഷിച്ചു വയ്ക്കുന്ന സമയം ആണ്. എന്നാലും സാരം ഇല്ല നമുകൊന്നു അവിടെ വരെ പോണം , ഒരു അര മണിക്കൂറിനുള്ളിൽ റൂമിൽ  വരാം  അവിടെ നിന്ന് പോവാം എന്ന് പറഞ്ഞു തമ്പി അളിയൻ  ഫോണ്‍ വച്ചു .

കൃത്യ നിഷ്ഠ കൂടുതൽ ഉള്ള തമ്പി അളിയൻ താമസിയാതെ തന്നെ റൂമിൽ എത്തി , ഞങ്ങൾ പോവാനൊരുങ്ങുമ്പോൾ ആണു 50 റിയാൽ മനസ്സില് കിടന്നു നീറിയ തമ്പി അളിയന്  ഞങ്ങളുടെ ഇടയിൽ എന്സൈക്ലോപീഡിയ എന്ന് സ്വയം അവകാശ പെടാറുള്ള Mr മാരുവിനെ വിളിക്കാൻ തോന്നിയത്. അളിയാ നമ്മുടെ തൊട്ടടുത്ത്‌ ക്ലിനിക്‌ അവിടെ ഞാൻ കാണാറുള്ള ഒരു dr ഉണ്ട് അയാളെ കണ്ടോലാൻ Mr മാരു ഉപദേശിച്ചു .അടുത്തായത് കൊണ്ട് പെട്ടെന്ന് കാര്യം കഴിഞ്ഞു വേഗം വീട്ടിൽ പോവാം എന്ന് വിചാരിച്ചത് കൊണ്ടാവണം തമ്പി അളിയ Mr മാരു പറഞ്ഞ ക്ലിനിക്‌ ൽ തന്നെ പോവാൻ തീരുമാനിച്ചു.

ക്ലിനിക്‌ എത്തി ഡോക്ടറുടെ പേര് ചോതിച്ചപോൾ ആണ് പറയുന്നത് Mr മാരു പറഞ്ഞ ഡോക്ടരു ലീവിൽ ആണെന്ന്.എന്തായാലും വന്നതല്ലേ കിട്ടിയ ഡോക്ടറെ കണ്ടിട്ട് പോവാം എന്ന് പറഞ്ഞു അപ്പൊഇന്റ്മെന്റ് എടുത്തു ഞങ്ങൾ കാത്തിരുന്നു .അതികം താമസിയാതെ തന്നെ തമ്പി അളിയന്റെ നമ്പർ  വന്നു. ഡോക്ടറുടെ റൂമിൽ കയറിയപോൾ അതാ ഇരികുന്നു ഒരു തടിമാടാൻ നോര്ത്ത് ഇന്ത്യകാരൻ ഡോകടർ . അതികം ആരും അയാളെ കാണാൻ പോവാറില്ല എന്ന് തോന്നുന്നു തമ്പി അളിയനെ കണ്ടപ്പോൾ ഒരു മാസം പട്ടിണി കിടന്ന സിംഹത്തിന്റെ മുന്നില് ആട്ടികുട്ടിയെ കിട്ടിയത് പോലുള്ള ഒരു ആവേശം ഡോക്ടറിൽ പ്രകടമായി തന്നെ ഞാൻ  കണ്ടു. 

വീടിലെയും ജോലിയുടെയും വിശേഷങ്ങള ചോതിച്ചു മനസ്സിലകിയത്തിനു ശേഷം ഡോക്ടര പതിയെ തമ്പി അളിയനോട് ചോതിച്ചു   ....എന്ത് പറ്റി ?... എന്താണ് അസുഖം ? ഏറ്റവും നന്നായി മനപാഠം ആകിയ ചോദ്യത്തിന് കുട്ടി ഉത്തരം പറയുന്നത് പോലെ തമ്പി അളിയൻ വെടികെട്ടിനു തിരി കൊളുത്തി. രണ്ടു ദിവസമായി പനി , തലവേദന, തൊണ്ട വേദന , ഭയങ്കര ക്ഷീണം അതിനു പുറമേ വയറും ശരിയല്ല ... പറഞ്ഞതിൽ ചെക്ക്‌ ചെയ്യാൻ പറ്റുന്നത് പനി ആയതു കൊണ്ട് നേഴ്സ് നോട് temperature ചെക്ക്‌ചെയ്യാൻ  ഡോക്ടർ ആവശ്യപെട്ടു. നോക്കിയപോൾ നോർമൽ ആണെന്ന് പറഞ്ഞു , ഇന്നു കുറഞ്ഞതാണെന്ന് പറഞ്ഞു തമ്പി അളിയൻ തടി തപ്പി . അപോഴും ഡോക്ടര് വിടുന്ന മട്ടില്ല , എന്നാൽ ഈ എഴുതിയ ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ ആയിട്ട് വരാൻ പറഞ്ഞു , എന്താണെന്നു ചോതിച്ചപോൾ വയറു കേടായത് ചെക്ക്‌ ചെയ്യാനുള്ള കുറിപ്പാണ് . അത് കണ്ടതും ഞാൻ തമ്പി അളിയനോട് പറഞ്ഞു "തമ്പി അളിയോ പണി പാളി". ആകെ നാണകേടായി . അത് ചെക്ക്‌ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് തരപിച്ചു തന്നെ തമ്പി അളിയൻ ഡോക്ടറോട് പറഞ്ഞു . അവസാനം കള്ളി വെളിച്ചത്താവും എന്ന് മനസ്സിലായപ്പോൾ എഴുതി തന്ന മരുന്ന് വാങ്ങിയ സീൽ കൊണ്ട് വന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് തരാം എന്ന ദാരണയിൽ 1 8 0 റിയാൽ വിലയുള്ള മരുന്നും അതിനൊപ്പം മെഡിക്കൽ സെര്ടിഫികറ്റും ആയി ഞങ്ങൾ തിരികെ വന്നു.

പോരുന്ന വഴിയിൽ കണക്കു കൂടിയപോൾ ചിലവായത് ഡോക്ടര്ക് കൊടുത്ത 1 0 0 റിയാലും കൂടി ആകെ ചിലവ് 2 8 0 റിയാൽ ഒരു ദിവസം കമ്പനി കട്ട്‌ ചെയ്യുമായിരുന്നത് 300 റിയാലും. എന്തോകെ ആയാലും 2 0 റിയാൽ ലാഭം അല്ലെ എന്ന് പറഞ്ഞു ഞാൻ തമ്പി അളിയനെ സമാധാനിപിക്കാൻ നോക്കിയെങ്കിലും തമ്പി അളിയനു പറ്റിയ അബദ്ധം എന്നെ തിരിച്ചു വരുന്ന വഴിയിൽ ചിരിപിച്ചു കൊണ്ടിരുന്നപോൾ , Mr മാരുവിനെ വിളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടിരിക്കുക ആയിരുന്നു തമ്പി അളിയൻ.

ശ്രീജിത്ത്‌ 





Sunday, May 12, 2013

"തളിരിടാതെ പോയ പ്രണയം"- സുഖം ഉള്ള ഒരു ഓർമ്മ

എല്ലാ സിനിമ കഥ കളിലും പോലെ തന്നെ നമുക്കും ഒരു ഫ്ലാഷ് ബാക്കിൽ നിന്നും തുടങ്ങാം .എഞ്ചിനീയറിംഗ് എന്ന സാഹസം ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് , ഓർമയിൽ ഫസ്റ്റ് ഇയർ പഠിക്കുന്ന കാലഘട്ടം . നാട്ടിലെ കൂട്ടുകാരനുമായി സംസാരിച്ചു കൊണ്ടിരികുന്നതിനിടയിൽ അവൻ ചോദിച്ചത് നിനക്ക് മീനുവിനെ അറിയില്ലേ? +2 വിനു നിന്ടെ ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാണ് എന്ന് പറഞ്ഞു. അറിയാം എന്ന് പറഞ്ഞപോൾ ഉടനടി ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു നിന്റെ മുസ്ലിം കുട്ടിയുമായുള്ള പ്രേമം എല്ലാം അവൾ പറഞ്ഞു എന്നു. ഓ ഓ അതോ അത് നീ വിചാരിക്കും പോലെ ഒന്നും അല്ല , ആ പെണ്ണിന് വട്ടായിരുന്നു , എന്നോട് ഇഷ്ടം ആയിരുന്നു എന്നു കേട്ടിട്ടുണ്ട് ,ഞാൻ ആകെ കുറച്ചു തവണയെ അവളോട്‌ സംസാരിച്ചിട്ടു പോലും ഉള്ളു . അതും മീനു അവനോടു പറഞ്ഞെന്നു പറഞ്ഞു. അത് കഷ്ടം ആയി പോയെന്നു പറഞ്ഞു അവൻ പോയി , ഞങ്ങൾ അവിടെ പിരിഞ്ഞെങ്ങിലും മനസ്സില് എന്തൊകെയോ ഒരു തിര ഇളക്കം.

അങ്ങിനെ ഇരിക്കെ ആണ് കഥ നായികയുടെ കൂട്ടുകാരിയെ കാണാൻ ഇടയവുന്നത് , അപോഴാണ് ഞാൻ അറിയാതെ പോയ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞത്.+2 വിനു admissionu വേണ്ടി കുന്നംകുളം ഗവണ്മെന്റ് സ്കൂളിൽ അമ്മയുമായി പോയത് എന്റെ ഓർമകളിൽ പോലും ഇല്ല. പക്ഷെ നായികാ അവിടെ വച്ചാണ് എന്നെ ആദ്യമായി കാണുന്നത് എന്ന് അറിയാൻ കഴിഞ്ഞു.ഹുമനിറ്റീസ് പഠിക്കണം എന്ന് ആഗ്രഹിച്ചു വന്നതയിരുന്നത്രെ നായികാ , ഞാൻ സയൻസ് ബാച്ച് ആണെന്ന് അറിഞ്ഞു സ്വന്തം ഇഷ്ടം വേണ്ടെന്നു വച്ച് സയൻസ് പഠിക്കാൻ തീരുമാനം.ഞാൻ അന്ന് ഇട്ടു  വന്നിരുന്ന ഡ്രസ്സ്‌ വരെ നായിക ഓർത്തു  വചിട്ടുണ്ടെന്ന്, നിർഭാഗ്യ  ആയ നായികാ വന്നു പെട്ടത് "A " ബാച്ച് ആയിരുന്നു ഞാൻ ആണേൽ "B " ലും .അവിടെയും നായികാ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല , ശ്രെമിച്ചു  നോക്കിയെങ്കിലും ദൈവം നായികക്ക് അവിടെ എതിരായി പോയി. ഇതെല്ലാം കേട്ടപോൾ ഞാൻ ആകെ ഇടി വെട്ടിയ പോലെ ആയി , ഇതൊന്നും എനിക്ക് അറിവില്ലായിരുന്നു.

+2 എന്ന് പറയുമ്പോൾ ഡോക്ടർ  അല്ലെങ്ങിൽ എഞ്ചിനീയർ ആയിട്ടെ അടങ്ങു എന്ന് മനസ്സില് ഉറപിച്ചു പഠിക്കുന്ന കാലം ആണു . പരീക്ഷകളിൽ ഓരോ മാർക്ക്‌ കുറയുന്നതും ശരീരത്തിൽ നിനും ചോര പോവുന്നതിലും വേദനിച്ചിരുന്ന കാലം. കൂടെ ഉള്ളത് അജീഷ്,ഷിനു,നൗഫിയ , റിമ ,ദർസന, സിജി,പ്രിനു etc. അപ്പു മാഷുടെ സ്കൂളിൽ പഠിച്ചു വന്ന എന്നെ കാത്തിരുന്നത് CBSE ,ENGLISH  മീഡിയം പഠിച്ചവർ , ആകെ പകച്ചു പോയി. എന്ട്രൻസ് കോച്ചി ഗിനു PC തോമസിന്റെ അവിടെ പോയപോൾ സ്തിഥി അതിലും വിശേഷം. ഇംഗ്ലീഷ് സിനിമ പോലും വല്ലപ്പോഴും കണ്ടിരുന്ന ഞാൻ 5 KG ഭാരം ഉള്ള പുസ്തകങ്ങൾ പടികണ്ടേ, അതും ഇംഗ്ലീഷിൽ  എന്ന് ആലോചിച്ചപോൾ മനസ്സില് പറഞ്ഞു "ഈശ്വരാ ഇതു എന്തൊരു പരീക്ഷണം".
വീട്ടില് വന്നു അമ്മയോട് കാര്യം പറഞ്ഞു , എന്തുകൊണ്ടോ അമ്മ എന്റെ മനസ്സ് എപ്പോഴും അറിയുമായിരുന്നു. സാരമില്ല, ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു അമ്മ പുസ്തകങ്ങള നോക്കിയിട്ട് പറഞ്ഞു , തുടക്കത്തില ബുദ്ധിമുട്ടു തോന്നിയാലും എളുപം ആണെന്ന്. ആ വാക്കുകൾ എനിക്ക് ഒരുപാടു ആത്മ വിശ്വാസം തന്നു . പിന്നീടു അങ്ങിനൊരു ചിന്ധ എന്നിൽ ഉണ്ടാവാതിരിക്കാൻ അമ്മ ശ്രെധിച്ചു കാണണം ,  അതിനു ശേഷം ഒരിക്കലും അപ്പു മാഷുടെ സ്കൂളിൽ മലയാളം പഠിച്ചത് ഒരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. +2 റിസൾട്ട്‌ വന്നപ്പോൾ ക്ലാസ്സിലെ രണ്ടാമൻ ആയി പാസ്‌ ആവുകയും ചെയ്തു. 


ക്ഷമ എന്താണെന്നും ജീവിതത്തിൽ അതിനു എത്ര മാത്രം മുല്യം ഉണ്ടെന്നും ഞാൻ അറിഞ്ഞത് അമ്മയിൽ നിന്നാണ്. അമ്മ പലപോഴായി പറഞ്ഞിട്ടുണ്ട് ചില സന്ദർഭങ്ങളിൽ തോറ്റു കൊടുക്കുമ്പോൾ നമ്മൾ ജയിക്കുകയെ ഉള്ളു അത് കൊണ്ട് വാശി പിടിക്കണ്ട എന്ന് , കാലം അത് പലപോഴായി എന്നെ ഓർമിപിച്ചു കൊണ്ടിരിക്കുന്നു. പറഞ്ഞാൽ ഒരുപാടു ഉണ്ടാവും. ചുരുക്കി പറഞ്ഞാൽ എന്നും ഞാൻ സന്തോഷത്തോടെ പഠിച്ചിട്ടുള്ള, പഠിച്ചു തീരാത്ത പുസ്തകം ആണ് എന്റെ അമ്മ. 

കാലത്ത് നേരത്തെ സ്കൂളിൽ അടുത്തുള്ള TUTION അവിടേം FRIENDS എല്ലാരും ഒരുമിച്ചു.  അതിനിടയിൽ ആണ് ചിത്ര കലയിൽ കേമനായ അജീഷിനു CBSE കാരിയായ നൌഫിയോട് പ്രണയം തോന്നുന്നത്. പ്രേമത്തിന് കണ്ണില്ലെന്ന് അന്ന് ബോദ്യമായി. 6 അടി ഉയരവും 100 KG തടിയും , തലയിൽ മുടിയും ഇല്ലാത്ത അജീഷ്, പോരാത്തതിനു സലിം കുമാറിന്റെ തമാശകളും. നൗഫി അന്നും ഇന്നും പാവം , മെലിഞ്ഞിരികുന്ന  CBSE കാരി,  ഞങ്ങളുടെ ഇടയിൽ TEACHER ആയിരുന്നു അവൾ. അതികം താമസിയാതെ തന്നെ രണ്ടു പേരും പ്രണയത്തിലായി. അവരുടെ പ്രണയത്തിനു എന്നും ചീത്ത കേട്ടിരുന്നത് പാവം ഞാനും ഷിനുവും ആയിരുന്നു. ഷിനു വിനു പണ്ടേ റിലേ ഇല്ല , പാവം ആയിരുന്നു.  ആദ്യത്തെ MATHS പരീക്ഷ ഇപ്പോഴും ഓർകുന്നു , എക്സാം തുടങ്ങി 5 മിനിറ്റ് ആയപോഴെകും ഷിനു എണീറ്റ്‌ നിന്ന് പേപ്പർ വേടിച്ചു തുടങ്ങി , 1,2,3,4.5,6  .....എണ്ണി എണ്ണി മതി ആയി.അവസാനം എക്സാം കഴിഞ്ഞു ഇരങ്ങിയപോൾ ഞങ്ങൾ ചോതിച്ചു എത്ര പേപ്പർ വെടിച്ചുടാ നീ ? ഷിനു പറഞ്ഞു 25 എന്ന്, ഞാൻ ആണേൽ 7 പേപ്പറും. പിന്നീടാണ് മനസ്സിലായതു അവൻ പേപ്പറിൽ 5 വരിയില കൂടുതൽ എഴുതിയിരുന്നില്ല  എന്നു.


അങ്ങിനെ ഇരികുമ്പോൾ ആണ് ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ ആസ്വദിച്ചു കൊണ്ടിരികുന്നതിനിടയിൽ അടുത്തിരുന്ന രഞ്ജിത് ഒരു കാര്യം പറഞ്ഞത്. ശ്രീജിത്തെ നീ  ആ പുറത്തു വരാന്ധയിൽ നിക്കുന്ന കുട്ടിയെ ശ്രേദിച്ചോ എന്ന്? കുറച്ചു ദിവസമായി ഉച്ചക്ക് ഇതിലൂടെ ആരെയോ നോക്കി കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് എന്ന്. ഞാൻ ശ്രേടിച്ചിട്ടില്ല എന്ന് പറഞ്ഞപോൾ ഇനി മുതൽ നീയൊന്നു ശ്രേധിക്കടാ എന്നു അവൻ പറഞ്ഞു. തുടക്കത്തിലൽ കാര്യം മനസ്സിലയില്ലെങ്ങിലും കുറച്ചു നേരം നോക്കിയപോൾ എനിക്ക് മനസ്സിലായില് എന്നെ തന്നെ ആണ് ആ തട്ടമിട്ട കുട്ടി തേടുന്നത് എന്നു. വിശ്വസിക്കാൻ പ്രയാസം തോന്നി ,  ഇതെന്തടപ്പാ .... ഞാൻ അറിഞ്ഞ ഭാവം നടിച്ചില്ല , പിന്നീടത്‌ പതിവായി , എന്റെ വിശേഷങ്ങൾ എല്ലാം മാറി നിന്ന് കൂട്ടുകാരിൽ നിന്ന് ചോതിച്ചു അറിയുന്നത് ഞാൻ കണ്ടിരുന്നു.പലപ്പോഴും എന്നോട് സംസാരിക്കാനായി വന്നിരുന്നു , അപോഴെല്ലാം ഞാൻ ഒഴിഞ്ഞു മാറി. എല്ലാം അമ്മയോട് പറയുന്നത് പോലെ അവളുടെ ഇഷ്ടവും ഞാൻ അമ്മയോട് പറഞ്ഞിരുന്നു. അതൊന്നും നോക്കണ്ട നീ നല്ലപോലെ പടിച്ചോ എന്ന് പറഞ്ഞു. അതിനു ശേഷം ആ കുട്ടിയുടെ മുന്നില് ചെന്ന് പെടാതിരിക്കാൻ ഞാൻ ശ്രെമിച്ചു , റിമയും നൗഫിയും ഒരു ദിവസം പറഞ്ഞു-  എടാ അതിനു നിന്നെ ഭയങ്കര ഇഷ്ട്ടമാടാ , നീ എന്താ അതിനോട് മിണ്ടാതെ എന്നോകെ ..എനിക്ക് വേറെ പണി ഇല്ലെ എന്ന് പറഞ്ഞു ഇനി ഈ കാര്യം സംസാരിക്കരുത് എന്ന് വിലക്കി. ARTS  ഡേ കു ആ കുട്ടി ഡാൻസ് കളിച്ചിരുന്നു , പിറ്റേ ദിവസം ആരോടോകെയോ ചോതിച്ചത്രേ ഞാൻ കണ്ടിരുന്നോ? അഭിപ്രായം പറഞ്ഞിരുന്നോ ? എന്നോകെ. കുറെ കഴിഞ്ഞപോൾ  എന്റെ മനസ്സില് +2  വിലെ കണക്കും സയൻസും മാത്രേ  ഉള്ളു എന്ന് ബോദ്യം ആയതു കൊണ്ടാവണം എന്നിൽ നിന്ന് മാറി എവിടെയോ പോയത്.

+2 നല്ല മാർക്ക്‌ വാങ്ങി തന്നെ പാസ്‌ ആയി , അതിനിടയിൽ ഇതു ഒരു ഓര്മ പോലെ പോലും നായിക വന്നിരുന്നില്ല, ആ കൊച്ചു എന്ത് കണ്ടിട്ട് ഇഷ്ടപ്പെട്ടു എന്ന് ആലോചിച്ചു എന്നതല്ലാതെ ഇത്രേം വലിയൊരു ഇഷ്ടം ആയിരുന്നു അത് എന്ന് നാട്ടിലെ സുഹൃത്ത്‌ പറഞ്ഞപോൾ ആണ് അറിഞ്ഞത്. ഒരിക്കലും അതൊരു നഷ്ടമായി എനിക്ക് തോന്നിയിട്ടിലെങ്ങിലും എപോഴെങ്കിലും നേരിൽ കാണുക ആണെങ്ങിൽ ചോതിക്കാൻ മനസ്സില് ഒരു ചോദ്യം ബാക്കി ഉണ്ട് - ഇത്രയും സുന്ദരന്മാർ ഉണ്ടായിരുന്നിട്ടും എന്തേ  എന്നോട് ഇഷ്ടം തോന്നിയത് എന്ന്?


Wednesday, May 1, 2013

ജിഞ്ചു ചേട്ടൻ എന്താ ഹസി ചേട്ടന്റെ പോലെ ഇരിക്കണേ?

ഖത്തറിൽ ജീവിതം പണ്ടത്തെ പോലെ തന്നെ തിരക്കുകൾ കൊണ്ട് തിരക്കാണ് ,
കൂടുന്നത് അല്ലാതെ കുറയുന്ന യാതൊരു  ലക്ഷണങ്ങളും കാണുന്നില്ല. സണ്‍‌ഡേ മുതൽ ഫ്രൈഡേ വരെ പ്രൊജക്റ്റ്‌ , ഓർഡർ , മീറ്റിംഗ് അതല്ലാതെ വേറൊന്നും ചിന്തിക്കാൻ പോലും സമയം കിട്ടാറില്ല .
ഭക്ഷണം  കഴിച്ചാൽ ആയി. കൂട്ടുകാരുടെ എണ്ണം മാസം തോറും കൂടി വരുന്നത് കൊണ്ട് വീക്ക്‌ എന്ടുകൾ കണ്ണ് ചിമ്മി തുറകുന്ന വേഗത്തിൽ പറന്നു പോവുന്നു. കൂട്ടുകാരുമൊത്ത് വീക്ക്‌ എൻഡിൽ മുടങ്ങാതെ ഉള്ള വോളി ബോൾ കളി, കൊല്ലം ഒന്ന് കഴിഞ്ഞു തല്ലു കൂടനല്ലാതെ വോളി ബോൾ നേരെ ചൊവ്വേ ആരും പഠിക്കുന്ന മട്ടില്ല . സമയം എത്ര പെട്ടന്ന് കടന്നു പോകുമോ? ചിലപ്പോൾ ആലോചികുംപോൾ അതിശയിച്ചു പോവാറുണ്ട് മാസങ്ങളും കൊല്ലങ്ങളും എത്ര പെട്ടന്ന് കടന്നു പോയി.

മാസങ്ങള്ക് മുൻപാണ്‌ ഒരു തവണ അമ്മയെ വിളിച്ചു സംസരികുന്നതിനു ഇടയിൽ അമ്മ പറഞ്ഞത്‌ , നമ്മുടെ മുകളിലെ ഫ്ലാറ്റിൽ പുതിയ ആള്കാര് വന്നിട്ടുണ്ട്, കൂടെ രണ്ടു കുട്ടികളും. ആരാണെന്നു ചോതിച്ചപോൾ പറഞ്ഞു "ഒരു തത്തമ്മയും , ഉണ്ണി കണ്ണനും . പേര് കേട്ടപോൾ തന്നെ ഒരു കൌതുകം മനസ്സില് തോന്നി. സ്കൂൾ വിട്ടാൽ ഇവിടെ  ആണ് വരുക , അവര്ക് അമ്മമ്മയും , അച്ഛച്ചനും മതി , കുറെ കഴിഞ്ഞാണ് തിരിച്ചു പോവുക. ഉണ്ണി കണ്ണൻ നമ്മുടെ കണ്ണൻ പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ ഉണ്ടെന്നു പറഞ്ഞു , നല്ല കുട്ടി കുറുമ്പും വാശിയും ഒന്നും തീരെ ഇല്ല. പാട്ടു പടി തരും , അച്ഛനുമായി കളിക്കും അമ്മ കുറെ നേരം അവരെ പറ്റി  തന്നെ സംസാരിച്ചു , ഞാൻ എല്ലാം മൂളി കേട്ടു. പിന്നെ എപ്പോൾ  വിളിച്ചാലും എന്തെങ്ങിലും അവരെ പട്ടി അമ്മക് പറയാൻ ഉണ്ടാവും , അതൊരു പതിവായി.

വിഷു അടുത്ത് വരുന്നു പത്താം തിയതി ബഹറിനിൽ പോണം എന്ന് തീരുമാനിച്ചു ഇരികുമ്പോൾ ആണ് പ്രതീക്ഷികാതെ വിസ delay ആവുന്നത്. date ഏപ്രിൽ പതിനാൽ ആയി. വിഷു ഖത്തറിൽ തന്നെ ആഘോഷികേണ്ടി വരുമോ എന്ന് കരുതി ഇരികുമ്പോൾ ആണ് ചേട്ടന്റെ വിളി വരുന്നത്. വിസ ശരി ആയി എന്നു അറിഞ്ഞപോൾ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു , ഇനി 2 വീക്സ് വീടുകാരുടെ കൂടെ , മനസ്സിൽ ഒരാശ്വാസം തോന്നി. വീട്ടിൽ എത്തിയതിന്റെ next ദിവസം വൈകുന്നേരം അതാ വരുന്നു അമ്മയുടെ ഉണ്ണി കണ്ണൻ . ശരിക്കും ഒരു ചന്തം ഉള്ള  സുന്ദര കുട്ടൻ. അമ്മ പറഞ്ഞു കേട്ടപോലെ ബഹളം ഒന്നും ഉണ്ടാക്കാതെ അവന്റെ അമ്മയുടെ ഒക്കത്ത് മിണ്ടാതെ ഇരികുന്നത്  കണ്ടപ്പോൾ എന്ത് പറ്റി എന്നു  ചോതികണം എന്ന് മനസ്സില് വിചാരിച്ചു , അപോഴെകും അമ്മ പറഞ്ഞു "കുട്ടിക്ക് വയ്യാതെ ഇരിക്യാണ്" , വീടിലും എല്ലാവര്ക്കും വയ്യ അല്ലേട ഉണ്ണി കണ്ണാ?.  ഉണ്ണി കണ്ണനെ അവിടെ ആകി അവന്റെ അമ്മ മുകളിലേക്ക് പോയി. 

അമ്മ എന്നെ പരിചയപെടുത്തി കൊടുത്തു - അമ്മമ്മ പറയാറില്ലേ ഖത്തറിലെ ജിഞ്ചു ചേട്ടനെ പട്ടി ? ആ ചേട്ടൻ ആണ് ഇതു . അവൻ മിണ്ടാതെ ഇരുന്നു. പതിയെ പതിയെ ഞങ്ങൾ കൂട്ടായി , അനിയൻ  ചെരുപത്തിൽ ഉള്ളത് പോലെ ,  ഉണ്ണി കണ്ണന് അപോഴാണ് ഒരു സംശയം - ജിഞ്ചു  ചേട്ടൻ എന്താ ഹസി ചേട്ടന്റെ പോലെ ഇരിക്കണേ? ഞാനും ചേട്ടനും തമ്മിലുള്ള സാദൃശ്യം കൊണ്ടാണ് അവൻ ചോതിച്ചത് എന്ന് തോന്നുന്നു , എന്തായാലും രസികൻ  ചോദ്യം. പിന്നീടാണ്‌ എനിക്ക് മനസ്സിലായത് ഉണ്ണി കണ്ണന് എന്ത് കണ്ടാലും കേട്ടാലും ഒരു പാട് സംശയങ്ങൾ ആണെന്ന്. ഞങ്ങൾ കൂട്ടായി , പിന്നീടങ്ങോട്ടു ഉണ്ണി കണ്ണൻ വരുന്നതും നോക്കി ഞാൻ ഇരിക്കുമായിരുന്നു. കാരണങ്ങൾ രണ്ടാണ് - വീട്ടിൽ ഇരുന്നു മടുപ്പ് തോന്നി തുടങ്ങി , പിന്നെ അവന്റെ കളിയും ചിരിയും വര്തമാനവും എല്ലാം എന്നെ അത്രത്തോളം രസിപിച്ചിരുന്നു.
വന്നാൽ അവനു കൂടെ ഭക്ഷണം കഴികണം , കളിക്കണം, ഗെയിം വച്ച് കൊടുകണം,കാർട്ടൂണ്‍ കാണണം , കളി കഴിഞ്ഞു എന്റെ കൂടെ ഉറങ്ങുകയും വേണം. അതിനിടയിൽ IPL കണ്ടിരുന്നാൽ , അടുത്ത് വന്നു ഒരു കള്ള ചിരിയും ചിരിച്ചു ഒരു പാട്ട് പാടി തരും " കാറ്റേ കാറ്റേ നീ  പൂക്കമരതില് പാട്ടും മൂളി വന്നു.... " കണ്ടപ്പോൾ ചിരി വന്നു .  അങ്ങിനെ അങ്ങിനെ അങ്ങിനെ ദിവസങ്ങള് കഴിഞ്ഞു പോയി.

പതിവില്ലാതെ ഇത്തവണ പിറന്നാല് ഗംഭീരമായി തന്നെ ആഘോഷിചപോൾ അവിടെയും ഉണ്ണി കണ്ണൻ കൂടെ  , രണ്ടു പെരുടെം പിറന്നാല് ഒരേ ദിവസം . ഞങ്ങൾ പിറന്നാള ഗംഭീരമായി ആഘോഷിച്ചു.
ഇന്നു ഞാൻ ഖത്തറിൽ ഇരികുമ്പോൾ കുറെ ചോദ്യങ്ങള ചോതിച്ച എനിക്ക് പാട്ട് പാടി തന്ന  ആ  കൊച്ചു കുഞ്ഞിനെ എപോഴോകെയോ ഞാൻ മിസ്സ്‌ ചെയ്യുന്നു , എഴുതുകയാണെങ്കിൽ ഒരുപാടു ഉണ്ടാവും അവനെ പറ്റി , കണ്ണ് തട്ടിയാലോ അല്ലേ ?  നന്മകൾ മാത്രം ദൈവം അവനു വരുത്തട്ടെ ....കാണുമായിരിക്കും ഞങ്ങൾ   വൈകാതെ തന്നെ ....

Saturday, March 5, 2011

മരണം അത് ഭയാനകം....

ബാല്യകാലം മുതല്‍ക് തന്നെ എന്താണെന്നറിയില്ല ഞാന്‍ ഭയന്നിരുന്നു മരണം എന്ന വാക്ക് . മനസ്സിന് ധൈര്യം കൊടുക്കാന്‍ ആവണം ഇടക്ക് ഞാന്‍ എന്നെ തന്നെ വിസ്വസിപികാന്‍ ശ്രമിച്ചിരുന്നു"ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം" പിന്നെ എന്തിനു ഭയകുന്നു? എന്നൊകെ പറഞ്ഞു കൊണ്ട്. ഇതൊന്നും ചെവി കൊള്ളാന്‍ എന്റെ മനസ്സ് തയ്യാറാവാത്തത് കൊണ്ടാവണം ഞാന്‍ ഒരിക്കലും മരണം നടന്ന വീട്ടില്‍ പോവാന്‍ ഇഷ്ടപെടാതിരുന്നതും , പോയെങ്കിലും തന്നെ ഒരിക്കലും ഞാന്‍ മരിച്ചവരെ കാണാതെ ഒഴിഞ്ഞു മാറി നടന്നിരുന്നതും.

ഞാന്‍ എഞ്ചിനീയറിംഗ് നു പടിച്ചുകൊണ്ടിരികുന്ന സമയം. ചേട്ടന്‍ ഇന്നു നാട് കടക്കുകയാണ് ഒരുപാടു സ്വപ്നങ്ങളുടെ ചിറകില്‍. എന്തൊകെയോ ആയി തീരണം എന്നൊരു അമിതമായ ആഗ്രഹം ഞാന്‍ അവന്‍റെ വാക്കുകളില്‍ നിന്ന് വായിച്ചെടുത്തു. പലരും കരുതുന്നത് പോലെ അക്കരെ പിടിച്ചാല്‍ എല്ലാം അടിപൊളി ആവും, അങ്ങനൊരു ശുഭ പ്രതീക്ഷ ആവണം അവനെ അന്ന് അതോകെ പറയാന്‍ പ്രേരിപിച്ചത്‌. എല്ലാവരും വന്നിട്ടുണ്ട് , ഞാനും തിരക്കിലായിരുന്നു ..ഒരുപാടു ചുമതലകള്‍ എത്റെടുക്കെണ്ടിയിരുന്നു ചേട്ടന്റെ കയ്യില്‍ നിന്നും. വീട് നോക്കണം, ബില്ലുകള്‍ സമയത്ത് അടക്കണം , കടയില്‍ പോവണം, പറമ്പ് നോക്കണം, അതിനിടയില്‍ ആകെ ഒരു സന്തോഷം ചേട്ടന്റെ ബൈക്ക് ഇനി എനിക്കാണല്ലോ എന്നാലോചിച്ചപോള്‍ ആയിരുന്നു.

വീട് മുഴുവന്‍ ബഹളം, എല്ലാവരോടും സംസാരിച്ചു ഞാന്‍ തളര്‍ന്നിരുന്നു അന്നു. അപോളാണ് കാരണവന്മാരുടെ ചോദ്യം " എടാ അവനു പോവാനുള്ള വണ്ടി എല്ലാം നീ എര്പാട് ചെയ്തിട്ടില്ലേ? ഉണ്ടെന്നു പറഞ്ഞ എന്നോട് പിന്നെയും " രാത്രി ആയതു കൊണ്ട് ഡ്രൈവര്‍ ചെക്കന്‍ ഉറങ്ങി പോവാന്‍ വഴിയുണ്ട് , നീ ഒന്ന് വിളിച്ചു ഓരമിപിച്ചോ. ശരി ഇന്നു പറഞ്ഞു ഞാന്‍ തടി ഊരി. പിന്നെയും പിന്നാലെ വരുന്നു ചോദ്യങ്ങള്‍ എടാ പ്ലാസ്റ്റിക്‌ കവര്‍ എവിടെ സാധങ്ങള്‍ പായ്ക്ക് ചെയ്യാന്‍? ആ മാസ്കിംഗ് ടേപ്പ് എവിടെ? പെട്ടിയുടെ  തൂക്കം നോക്കിയോ ...അവന്‍റെ ഡ്രസ്സ്‌ എല്ലാം തേച്ചു വച്ചിട്ടുണ്ടോ? അങ്ങിനെ അങ്ങിനെ ഒരു   ബഹള മയം .. വണ്ടി എല്ലാം നേരത്തിനു തന്നെ വന്നു. വീട്ടുകാരുടെ കരച്ചില്‍ കണ്ടിട്ടാവണം അവന്‍റെ കണ്ണും ഒന്ന് നനഞ്ഞു അന്നു യാത്ര പറയുമ്പോള്‍.

അവനെ എയര്‍പോര്‍ട്ടില്‍ യാത്രആകിയ ശേഷം വീട്ടില്‍ വന്നു സുഗമായൊരു ഉറക്കം. കാലത്ത് എഴുന്നെട്ടപോള്‍ മുറ്റത്തു ക്രിക്കറ്റ്‌ കളി തുടങ്ങിയിരിക്കുന്നു എല്ല്ലാരും കൂടി, ഞാനും അവരുടെ കൂടെ കൂടി. പെട്ടെന്നാണ് ഞങ്ങള്‍ ഒരു നിലവിളി കേട്ടത് ...എവിടന്നാണ് ഇന്നു നോക്കുംപോഴെകും അതിനു പിറകെ അതാ റോഡിലൂടെ ഓടി വരുന്നു നമ്മുടെ വനജേച്ചി. അയല്‍വാസി ആണ് അമ്മയുടെ വിശ്വസ്ത, വീടിലെ ഒരു അങ്ഗത്തെ പോലെ കുഞ്ഞു നാള്‍ മുതല്‍ കണ്ടു പരിചയം ഉള്ള മുഖം. പക്ഷെ അന്നു ആ മുഖം വല്ലാതെ ഭയന്നിരുന്നതായി കണ്ട മാത്രയില്‍ മനസ്സിലായി. മോനെ അവിടെ എന്തോ....എന്നു മാത്രം പറയുന്നു ..ആകെ ഭയന്നിരികുന്നു അവര്‍. വേറൊന്നും പറയുന്നില്ല...ഉറക്കെ കരയുന്നു ...പിന്നെയും പറഞ്ഞു മോനെ അവിടെ എന്തോ....വനജെചിയുടെ മാമന്റെ വീടിനെ ചൂണ്ടി കൊണ്ടാണ് പറയുന്നത് ...പിന്നെയും വാക്കുകള്‍ മുഴുവന്‍ ആയില്ല ..ഉറക്കെ കരയുന്നും ഉണ്ടു.

എന്താണെന്നു മനസ്സിലായില്ല അവിടെ നിന്ന ആര്‍കും  ..പിന്നെ മനസ്സില്‍ തോന്നിയത് അവിടുത്തെ ചേട്ടന്‍ ഹോസ്പിറ്റലില്‍ അല്ലെ? അവിടെ ആരും ഇല്ല എല്ലാവരും ഹോസ്പിറ്റലില്‍ അല്ലെ? കള്ളന്‍ കയറിയതവും എന്നു  തന്നെ ഉറപിച്ചു. കയ്യില്‍ ഇരുന്ന ക്രിക്കറ്റ്‌ ബാറ്റും കൊണ്ട് കൂടുകരെയും കൊണ്ട് അടുത്ത വീടിലോട്ടു ഓടി. മുന്‍വാതില്‍ പരക്കെ തുറന്നു കിടക്കുന്നു ..വനജെചിയും എത്തിയിട്ടുണ്ട് ഞങ്ങളുടെ പിന്നാലെ ..കരച്ചില്‍ നിര്‍ത്തിയിടില്ല . അകത്തു എന്തോ ഇന്നു പറഞ്ഞു ...ചുറ്റും കൂടിയവര്‍ എല്ലാം തമ്മില്‍ തമ്മില്‍ നോക്കുന്നു ..ആര്‍കും അകത്തു കയറാന്‍ ധൈര്യം ഇല്ലെന്നു മനസ്സിലായി .ഞാനും ഭയന്നാണ് നില്കുന്നത് , ഒരുപാടു ചിന്തകള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു ...കള്ളന്റെ കയ്യില്‍ ആയുധം ഉണ്ടെങ്കിലോ? അയാള്‍ അപയപെടുത്താന്‍ ശ്രേമികുമോ? ഭയന്നിട്ടാവണം മനസ്സില്‍ ആകെ ഒരു ശൂന്യത നിഴലിച്ചു ..

വനജേച്ചിയുടെ കരച്ചില്‍ കാണുമ്പൊള്‍ വെറുതെ കാഴ്ചകരനായി നില്‍കാന്‍ മനസ്സ് അനുവദിച്ചില്ല. എന്തും വരട്ടെ ഇന്നു മനസ്സില്‍ കരുതി ഞാന്‍ അരുകുട്ടനോട് പറഞ്ഞു " എടാ നമുകൊന്നു കയറി നോക്കാം ". വേണോ എന്നു  അവന്‍ ചോതിചെന്ഗിലും...രണ്ടും കല്പിച്ചു ഞങ്ങള്‍ അകത്തു കയറാന്‍ തീരുമാനിച്ചു.
ഹാളില്‍ കയറി അരുകുട്ടന്‍ അവിടെ നിന്നു...അവിടെ ഒന്നും കണ്ടില്ല ...മനസ്സില്‍ ആകെ ഭയം ...അപ്പോള്‍ വനജേച്ചി വിളിച്ചു പറഞ്ഞു ..മോനെ വലത്തെ ഭാകതുള്ള ആ ചെറിയ മുറിയില്‍  ...രണ്ടും കല്പിച്ചു ...വിറച്ചു കൊണ്ട് ..കയ്യിലെ ക്രിക്കറ്റ്‌ ബാറ്റില്‍ ധൈര്യം മുഴുവന്‍ സംഭരിച്ചു ഞാന്‍ ആ മുറിയിലോട്ടു കടന്നു. വലത്തോട്ട് തിരിഞ്ഞതും ഞെട്ടി കൊണ്ട് ഞാന്‍ പുറത്തോട്ട്‌ ചാടി . "അവിടെ വാതിലിന്റെ അരികില്‍ ആരോ ഉണ്ടു" ഞാന്‍ എല്ലാവരോടും പറഞ്ഞു. ആരാണെന്ന ചോദ്യത്തിന് എനിക്ക് ഉത്തരം കൊടുക്കാന്‍ കഴിഞ്ഞില്ല ...ഉയരം ഉള്ള ഒരാള്‍ അവിടെ വാതിലിന്റെ അവിടെ ഒളിച്ചു നില്കുന്നു ഇന്നു പറയാനേ എനിക്ക് സാധിച്ചുള്ളൂ.

കള്ളന്‍ എന്ന ഭയം മാറ്റി നിര്‍ത്തി ഞാന്‍ അവിടെ കണ്ടത് ഓര്‍ത്തെടുക്കാന്‍ ശ്രേമിച്ചപോള്‍ ആണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ...ഞാന്‍ കണ്ട ആളുടെ കാല്‍ എന്റെ അരയുടെ ഉയരത്തില്‍ അല്ലെ പൊങ്ങി നിന്നിരുന്നത്? എനിക്ക് മനസ്സിലാവുന്നതിനു മുന്‍പേ അവിടെ ഓടി കൊടിയവര്ക് കാര്യം പിടി കിട്ടിയിരുന്നു. അതിലൊരാള്‍ പറഞ്ഞു bosu പണി പറ്റിച്ചു കളഞ്ഞല്ലോ. ഞാന്‍ കണ്ട രംഗം എനികപോള്‍ വ്യക്തമായി ..കയറില്‍ തൂങ്ങി നില്‍കുന്ന bosu ചേട്ടനെ കണ്ടാണ്‌ ഞാന്‍ പുരതോര്രു ചാടിയത്. ഇല്ലാത്ത ധൈര്യം സംഭരിച്ചു ഞാനും അരുകുട്ടനും മുറിയിലോട്ടു കയറി ...രംഗം ഭയനാഗം ..അതിനിടയില്‍ ഞാന്‍ അരുകുട്ടനോട് ചോതിച്ചു "നമ്മുക്ക് pulse  ഉണ്ടോ ഇന്നു നോക്കിയാലോ"? മനസ്സില്‍ ചെയ്യണം എന്നുണ്ടായിരുന്നെങ്കിലും മനസ്സിലെ പേടി ഞങ്ങളെ അതിനു അനുവദിച്ചില്ല ...

അപോഴെകും ആള്കരെല്ലാം ഓടി കൂടി ..പോലീസെ കേസ് ആയാല്‍ പ്രശ്നം ആണെന്ന് പറഞ്ഞു വന്നവര്‍ വേഗം തന്നെ ..ഞങ്ങളെ പേടിപിച്ചു തുങ്ങി നിന്നിരുന്ന അയാളെ താഴെ ഇറക്കി ...തൊട്ടു നോക്കിയാ ഒരാള്‍ പറഞ്ഞു "ചൂട് പോയിട്ടില്ല ഇപോ കഴിഞ്ഞതെ ഉള്ളു" . ഞങ്ങള്‍ പിന്നെ അവിടെ നിനില്ല ,നേരെ വീട്ടിലോട്ടു വന്നു.

അപുറത്തു നിന്നു ഒച്ചയും കരച്ചിലും കേട്ട് കൊണ്ടിരുന്നു. അതിനിടയില്‍ ആരോകെയോ പറഞ്ഞു നിങ്ങളുടെ  ധൈര്യം സമ്മതികണം ... ആരോ പറഞ്ഞു ഹോസ്പിറ്റലില്‍ ആയിരുന്ന വീടുകര്‍ വരുന്നുണ്ട് ...അയാളുടെ അമ്മയുടെ  പ്രതികരണം  എന്റെ മനസ്സിനെ ഒരുപാടു നൊമ്പരപെടുത്തി ...മരണത്തോട് മല്ലടികുന്ന ഭര്‍ത്താവിനെ  ഹോസ്പിറ്റലില്‍ ആകി ആണ് അവര്‍ വരുന്നത് .6 മാസം മുന്‍പ് ഒരു മകനെ വേര്പെട്ടപോള്‍ കണ്ട അതെ ആള്‍ കുട്ടത്തെ കണ്ട ആ  അമ്മ വണ്ടി ഇറങ്ങിയതും ഒന്ന് പരിഭ്രമിച്ചു. എന്തായിരികും അവരുടെ മനസ്സില്‍ തോന്നിയത് ഇന്നു പറയാന്‍ പ്രയാസം ...സ്വന്തം വീട്ടില്‍ നിന്നു ഉയര്‍ന്നു കേള്‍കുന്ന കരച്ചില്‍ അവരെ ഒരുപാടു ഭയപെടുതിയിരികണം.

രണ്ടു പേര് കൂടി അവരുടെ കയ്യില്‍ പിടികുന്നത് കണ്ടു ..അവര്‍ ആരോടെകെയോ ചോതികുന്നു "എന്താ ? എന്താ അവിടെ? ആരും മറുപടി പറയുന്നത് കണ്ടില്ല ...അവര്‍ ശബ്ദം ഉയര്‍ത്തി ചോതിക്കാന്‍ തുടങ്ങി...എന്താ അവിടെ ? ശബ്ദം ഇടറി തുടങ്ങിയിരുന്നു ..ഗേറ്റ് എത്തിയതും അവര്ക് കാര്യങ്ങള്‍ മനസ്സിലായത് കൊണ്ടാവണം ...അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് അവിടെക് പോവാന്‍ മടിച്ചു പിന്നിലോട്ടു നടക്കാന്‍ ശ്രേമികുന്നതാണ് കണ്ടത്...കണ്ട കാഴ്ചയെ വിശ്വസിക്കാന്‍ ആവാതെ അവര്‍ ഉറക്കെ നിലവിളിച്ചു ...മനസ്സിന്റെ നിയദ്രണം വിട്ടു അവര്‍ അവിടെ തളര്‍ന്നു വീണു. ഈ ഒരു രംഗം ഭാവപകര്‍ച്ച ഇല്ലാതെ സംഭാവികുന്നത് അവിടെ എത്തിയവരില്‍ പലരുടെ പെരുമാറ്റത്തിലും എനിക്ക് കാണാന്‍ കഴിഞ്ഞു ...ഒരു അത്മഹത്യ മറ്റുള്ളവര്‍ എങ്ങനെ ഉള്‍കൊള്ളുന്നു എന്ന് ഞാന്‍ അന്ന് മനസ്സിലാകി.

അന്ന് രാത്രി ഞാന്‍ ഉറങ്ങി കാണില്ല ..മനസ്സില്‍ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചാണ് കിടന്നത്. അപോഴും ഒരു ചോദ്യം ഭാക്കി നിന്നു. അയാള്‍ എന്തിനു അത് ചെയ്തു? അയാള്‍ കാണുന്നുണ്ടാവുമോ ഇതെല്ലാം എവിടെ എങ്കിലും ഇരുന്നു? ഒരു നിമിഷം എനികയളോട് ദേഷ്യം തോന്നി ..അയാള്‍ എന്തിനു വേണ്ടി ആയാലും ചെയ്തത് എത്ര വലിയ തെറ്റായിരുന്നു. ഞാന്‍ മനസിലാക്കി മരണം എന്നത് ഞാന്‍ പെടിച്ചതിനെകളും എത്ര ഭയാനകം ആണെന്ന്. ഒരുപാടു നാള്‍ വനജേച്ചിയുടെ കരച്ചിലും, അയാള്‍ തൂങ്ങി നില്‍കുന്ന രംഗവും , ആ അമ്മയുടെ നിസ്സഹായ ഭാവവും എല്ലാം എന്റെ മനസ്സില്‍ തങ്ങി നിന്നു..

ശ്രീജിത്ത്‌